ഈ പുസ്തകം എഴുതാന്‍ എളുപ്പമല്ല. പക്ഷെ താന്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ എഴുത്തുകൊണ്ട് മാത്രമേ സാധ്യമാവുകയുള്ളുവെന്നും സല്‍മാന്‍ റുഷ്ദി കൂട്ടിച്ചേര്‍ത്തു. കുത്തേൽക്കുന്നതിന് മുമ്പ് പൂർത്തിയാക്കിയ പുസ്തകമായ 'വിക്ടറി സിറ്റി'യെ വായനക്കാര്‍ ഏറ്റെടുത്തതില്‍ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
2022 ഓഗസ്റ്റ് 12-നാണ് ഷട്ടോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയ സല്‍മാന്‍ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത്. റുഷ്ദി പ്രസംഗിക്കാനായി വേദിയിലേക്ക് കയറുന്നതിനിടെ അക്രമി അദ്ദേഹത്തെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു.
സല്‍മാന്‍ റുഷ്ദിയുടെ പതിനഞ്ചാമത്തെ പുസ്തകമാണ് വിക്ടറി സിറ്റി. ആറുമാസം മുന്‍പ് യുഎസില്‍വെച്ച് കഴുത്തിന് കുത്തേറ്റ റുഷ്ദിയുടെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല.
റുഷ്ദിയുടെ ശരീരത്തിലെ മുറിവുകള്‍ ആഴത്തിലുളളതാണ്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടമായി. കഴുത്തില്‍ മൂന്ന് ഗുരുതരമായ മുറിവുകളുണ്ട്
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. 1981-ല്‍ പ്രസിദ്ധീകരിച്ച മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു.
സാത്താനിക് വേഴ്‌സസിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. പുസ്തകം ഇറാന്‍ നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു' എന്നായിരുന്നു കെ ജെ റൗളിങ്ങ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് 'പേടിക്കേണ്ട അടുത്തത് നിങ്ങളാണെ'ന്ന കമന്‍റുവന്നത്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് കെ ജെ റൗളിങ്ങ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ന്യൂയോര്‍ക്കിലെ ഷട്ട്വോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു സല്‍മാന്‍ റുഷ്ദി. അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്
സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചയാളെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപത്തിനാലുകാരനായ ഹാദി മദാറാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. അക്രമകാരണം വ്യക്തമല്ലെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.